പറവൂർ ചന്തയിൽ ഇങ്ങനെയൊരു കുളമുണ്ടായിരുന്നു. എറണാകുളത്തിന്റെ പടം കണ്ടിട്ട് കുളം കാണുന്നില്ലല്ലോ എന്നു് നിരാശപ്പെടുന്ന വരും കണ്ടേക്കാം.
അതുപോലെയാണ് ഈ കുളവും.
പറവൂർ ചന്ത ആരംഭിച്ച കാലം മുതൽ പുഴയിൽ നിന്നും തെക്കോട്ട്, പുഴയോട് ചേർന്ന് മൂന്നു വശവും പടവുകൾ കെട്ടിയ ഒരു ഇടനാഴി ഉണ്ടായിരുന്നു.
ഇന്ന് കാണുന്ന ചന്ത കപ്പേളയുടെ സ്ഥാനത്ത്
പണ്ടൊരു കുരിശു മാത്രമാണ് ഉണ്ടായിരുന്നത്.
കുരിശിനോട് ചേർന്ന് പുഴയിലേക്ക് പടിക്കെട്ടുകൾ ഉണ്ടായിരുന്നു.
ഇവിടെയാണ് ചന്തയിൽ വരുന്ന ജലയാനങ്ങൾ കയറ്റിറക്കു മതികൾക്കായി കയറ്റിയിട്ടിരുന്നത്.
ഈ ഇടനാഴിയെ ചന്തയിൽ വന്നിരുന്ന പുഴയും, തോടും, കുളവും തിരിച്ചറിയാത്ത ഏഴകൾ പറഞ്ഞു പരത്തിയപേരായിരിക്കാം ചന്തക്കുളമെന്ന്.
ഏതായാലും മുനിസിപ്പാലിറ്റിയിലേയും മറ്റു രേഖപ്പെടുത്തലുകളിലും പറച്ചിലുമൊക്കെ ചന്തക്കുളം എന്നു തന്നെയാണ്.
ഈ കുളം പിന്നീട് നികത്തി കളഞ്ഞു.
കിഴക്കൻ മേഖലയിൽ നിന്നും
കപ്പയും മാങ്ങയും കായയും നാളികേരവുമെല്ലാമായി വരുന്ന വള്ളങ്ങളിൽ നിന്നും വലിയ വാരി കുട്ടയിൽ
സാധങ്ങൾ തലച്ചുമടായി
ചന്തയിലേക്ക് കൊണ്ടുപോകും.
വഞ്ചിയിൽ നിന്നും കുട്ടയിലേക്കു വാരിയിടുമ്പോൾ കപ്പയും മാങ്ങയുമെല്ലാം
ധാരാളമായി വെള്ളത്തിലേക്ക് വീഴും.
വള്ളങ്ങൾ പോയ ശേഷം കുളത്തിൽ മുങ്ങിയും തപ്പിയും വെള്ളത്തിൽ പോയ മാങ്ങയും കപ്പയും പെറുക്കിയെടുത്ത്
വിൽപ്പന നടത്തിയിരുന്നവരും ഉണ്ടായിരുന്നത്രെ.
...................................................
കെ പി ചിന്നപ്പൻ എടുത്ത ചിത്രമാണിത്.
വിവരങ്ങൾക്ക് കാർട്ടൂണിസ്റ്റ് പറവൂർ ശിവൻ
സി ഐ ടി യു ചുമട് തൊഴിലാളി യൂണിയനിലെ ജോബി എന്നിവരോട് കടപ്പാട്.
No comments:
Post a Comment